ചലച്ചിത്രം

ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് കഴിഞ്ഞിരുന്ന നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു; ദുരൂഹതയേറി നടിയുടെ മരണം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗാളി നടി പായല്‍ ചക്രവര്‍ത്തി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അച്ഛന്‍. പായലിന്റെ യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇതോടെ നടിയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്. ബുധനാഴ്ചയാണ് ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ നടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. ബന്ധുക്കളുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് മരണത്തില്‍ ദുരൂഹതയേറുന്നത്. 

നടിയുടെ മരണവാര്‍ത്ത അറിഞ്ഞ് പിതാവും ബന്ധുക്കളും, വ്യാഴാഴ്ച ഉച്ചയോടെയാണ് സിലിഗുഡിയിലെത്തിയത്. പായലിന്റെ സിലിഗുഡി യാത്രയെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നും, റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അച്ഛന്‍ മൊഴി നല്‍കി. 

ചൊവ്വാഴ്ച വൈകുന്നേരമാണ് പായെല്‍ ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി