ചലച്ചിത്രം

മകളെ പേടിച്ച് ഞാന്‍ എന്റെ പഴയ സിനിമകള്‍ കാണാറില്ല: ചിപ്പി മനസ് തുറക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്കെന്നും പ്രത്യേകമായൊരു ഇഷ്ടമാണ് നടി ചിപ്പിയോട്. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലും മോഹന്‍ലാലിന്റെ സഹോദരിയായി സ്ഫടികത്തിലും വേഷമിട്ട ഈ അഭിനേത്രിയെ പ്രേഷകര്‍ക്ക് മറക്കാനാവുമെന്ന് തോന്നുന്നില്ല. 'കാറ്റ് വന്ന് വിളിച്ചപ്പോള്‍' എന്ന ചിത്രത്തിലും ചിപ്പി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

അന്യഭാഷാ ചിത്രങ്ങളിലും ചിപ്പി അഭിനയിച്ചിരുന്നു. കന്നഡയില്‍ മാത്രം 50 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സഹോദരിയായും കാമുകിയായും നിറഞ്ഞുനിന്ന അഭിനേത്രി പില്‍ക്കാലത്ത് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റുകയായിരുന്നു. കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇതിന് ശേഷമായിരുന്നു വിവാഹം.

ഇപ്പോള്‍ സീരിയലില്‍ സജീവമായി അഭിനയിക്കുന്നുണ്ട് ചിപ്പി. അതിനിടെ തന്റെ പഴയകാല സിനിമകളെക്കുറിച്ചും നടി മനസ് തുറക്കുകയാണ്. തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവെന്ന് ചിപ്പി പറയുന്നു. അതിന് കാരണം മറ്റൊന്നുമല്ല. അന്നത്തെ തന്റെ ലുക്കിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമെല്ലാം മകള്‍ കളിയാക്കാറുള്ളതിനാല്‍ ആണത്. 

'അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തത്'- ചിപ്പി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി