ചലച്ചിത്രം

ആംബുലന്‍സ് കിട്ടിയില്ല ; സിനിമാ നടിയും കുഞ്ഞും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ : സമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കൃത്യമായ പരിചരണം ലഭിക്കാതെ സിനിമാനടിയും കുഞ്ഞും മരിച്ചു. മറാത്തി നടി പൂജ സഞ്ജര്‍(25) നാണ് ദുരുണാന്ത്യം സംഭവിച്ചത്. പ്രസവവേദന കൊണ്ട് പുളഞ്ഞ നടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അംബുലന്‍സ് കിട്ടാന്‍ ബന്ധുക്കള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നടിയെ ബന്ധുക്കള്‍ തുടര്‍ന്ന് അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ എത്തിയതും പൂജ പ്രസവിച്ചു. എന്നാല്‍ കുട്ടി ഏതാനും മിനുട്ടുകള്‍ക്കകം മരിച്ചു.

ഇതിനിടെ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ, ഉടന്‍ തന്നെ ഹിംഗോളി സിവില്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. 40 കിലോമീറ്റര്‍ അകലെയുള്ള ഈ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അംബുലന്‍സ് അന്വേഷിച്ച് ബന്ധുക്കള്‍ നടന്നെങ്കിലും ലഭിച്ചില്ല.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരു സ്വകാര്യ ആംബുലന്‍സ് സംഘടിപ്പിച്ചാണ് ബന്ധുക്കള്‍ നടിയെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ യുവതി മരിച്ചു. മറാത്തി സിനിമയില്‍ ശ്രദ്ധേയ താരമായിരുന്ന നടി, പ്രസവവുമായി ബന്ധപ്പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന