ചലച്ചിത്രം

ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപ ; ബില്ലില്‍ പരാതിയില്ലെന്ന് നടന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഒരു ചായക്കും കാപ്പിക്കും കൂടി ഹോട്ടല്‍ ഈടാക്കിയ തുക ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. 78,650 രൂപയാണ് ചായക്കും കാപ്പിക്കും കൂടി ഹോട്ടലുകാര്‍ ഈടാക്കിയത്. പ്രശസ്ത ഹാസ്യതാരം കിക്കു ശര്‍ദയ്ക്കാണ് ഈ ബില്‍ ലഭിച്ചത്. 

എന്നാല്‍ ഇത്രയും വലിയ ബില്‍ ലഭിച്ചതില്‍ പരാതിയില്ലെന്ന് നടന്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കിക്കു. ഇതിനിടെ ചായ കുടിക്കാന്‍ പോയപ്പോഴാണ് ഈ ബില്‍ ലഭിച്ചത്. ഈ ബില്‍ നടന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു. 

ബില്‍ തുക കണ്ട് ആദ്യം ആരാധകര്‍ ഒന്ന് അമ്പരന്നു. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. ചായക്കും കാപ്പിക്കും നടനില്‍ നിന്നും ഈടാക്കിയത് 78,650 ഇന്തോനേഷ്യന്‍ കറന്‍സിയാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് വില. ട്വീറ്റിന്‍ നടന്‍ വിശദമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''