അമേരിക്കയിൽ കൊറോണ പിടിമുറുക്കുകയാണ്. സിനിമ- സംഗീത രംഗത്തും വമ്പൻ നഷ്ടങ്ങളാണ് കൊറോണ വരുത്തിയിരിക്കുന്നത്. ഗായകൻ ജോൺ പ്രൈൻ ആണ് വൈറസിന്റെ പുതിയ ഇര. 73 കാരനായ ജോൺ പ്രൈൻ ചൊവ്വാഴ്ചയാണ് മരിച്ചത്.
മാർച്ച് അവസാന ആഴ്ചയിലാണ് ജോൺ പ്രൈനിന് കൊറോണ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടര്‍ന്ന് അന്നനാളത്തിലേക്ക് ട്യൂബ് ഇട്ടാണ് ശ്വസനം നടത്തിയിരുന്നത്. പ്രൈന് രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളാണ്. ഗാനരചയിതാവും ഗായകനുമായ പ്രൈന് രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗം പിടിപെട്ടിരുന്നു.
1970 കളുടെ തുടക്കത്തിലാണ് പ്രിൻ ശ്രദ്ധനേടുന്നത്. ഐതിഹാസിക ജാസ് താരം മൈൽസ് ഡേവിസിന്റെ ശിഷ്യനായിരുന്നു റോണി. ദ വിസിറ്റ്, ലവ് ജോൺസ് എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനത്തിൽ പങ്കുവഹിച്ചു. പിയാനോ വായനക്കാരി ഗെറി അലൻ ആയിരുന്നു ഭാര്യ. രണ്ടു പുത്രിമാരുണ്ട്. ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ട്രൂപ്പിന്റെ സഹസ്ഥാപകനാണ് ഷ്ലെസിംഗർ. ടോം ഹാങ്ക്സിന്റെ ‘ദാറ്റ് തിംഗ് യു ഡു’വിൽ ഗാനരചയിതാവായിരുന്നു. എ കോർബർട്ട് ക്രിസ്മസ് - ദ ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് ഓഫ് ഓൾ എന്ന കോമഡി ചിത്രത്തിന് 2009-ൽ ഗ്രാമി ലഭിച്ചു. മൂന്നുതവണ എമ്മി അവാർഡിനും അർഹനായി.
കൊറോണ ബാധിച്ച് ഇതിനോടകം നിരവധി പ്രമുഖർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജാസ് സംഗീതജ്ഞൻ എല്ലിസ് മാർസലിസ് ജൂണിയർ (85), വാലസ് റോണി (59), റോക്ക് ഗായകനും ഗാനരചയിതാവുമായ ആഡം ഷ്ലെസിംഗർ (52) എന്നിവരാണ് നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ