ചലച്ചിത്രം

'സുശാന്തിന്റെ കഴുത്തിൽ കണ്ട അടയാളം എന്തെന്ന് എനിക്കറിയാം', വെളുപ്പെടുത്തലുമായി മുൻ സഹായി

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്ത് സിങ് രാജ്പുത്തിനെ ആരോ കൊലപ്പെടുത്തിയതാണെന്ന് താരത്തിന്റെ മുൻ പേഴ്സനൽ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുശാന്തിന്റെ വളർത്തുനായ ഫഡ്ജിന്റെ ബെൽറ്റിന് സമാനമാണ് കഴുത്തിൽ കാണുന്ന പാടുകൾ. ബെൽറ്റ് ഉപയോ​ഗിച്ച് കൊലപ്പെടുത്തിയ ശേഷം സുശാന്തിനെ കെട്ടിത്തൂക്കിയതാണെന്നും മാധ്യമങ്ങളോട് അങ്കിത് പറഞ്ഞു.

സുശാന്ത് ഭായിയെ തനിക്ക് നന്നായറിയാമെന്നും ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് അങ്കിത് പറയുന്നത്. ‘ഇത് കൊലപാതകം തന്നെയാണ്. അദ്ദേഹത്തിന്റെ കഴുത്തിൽ കണ്ട അടയാളം എന്തിന്റെയാണെന്ന് എനിക്കറിയാം., അത് ഭയ്യയുടെ വളർത്തു നായ ഫഡ്ജിന്റെ ബെൽറ്റാണ്.- അദ്ദേഹം വ്യക്തമാക്കി.

തൂങ്ങിമരിക്കുന്ന ഒരാളുടെ കഴുത്തിൽ ഉണ്ടാകുന്ന മുറിവ് വ്യത്യസ്തമാണ്. യു ഷെയ്പ്പിലാണ് കഴുത്തിൽ അടയാളം കാണുക, എന്നാൽ ഒരാൾ കഴുത്തിൽ കുരുക്കിട്ട് ഞെരിച്ചതാണെങ്കിൽ അത് ഒ ഷെയ്പ്പിലും സുശാന്ത് ഭയ്യയുടെ കഴുത്തിൽ കണ്ട അടയാളം ഒ ഷെയ്പ്പിൽ ഉള്ളതായിരുന്നു. ഒരാൾ ആത്മഹത്യ ചെയ്താൽ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയിൽ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്ത് ഭയ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങൾ എന്റെ പക്കലുണ്ട്. ആ ചിത്രങ്ങളിൽ നിന്നാണ് താനിതെല്ലാം കണ്ടെത്തിയതെന്നും അങ്കിത് കൂട്ടിച്ചേർത്തു.

സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സുശാന്തിന് നീതി ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും അങ്കിത് പറയുന്നു. സുശാന്തിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നിരവധി പേരാണ് ഇതിനോടകം രം​ഗത്തെത്തുന്നത്. താരത്തിന്റെ കാമുകി റിയ ചക്രബർത്തിക്കെതിരെ ​ഗുരുതര ആരോപണവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം