ചലച്ചിത്രം

'പൃഥ്വിരാജ് എന്റെ മകനാണെന്ന് പറയുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു'; കങ്കണ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരി രംഗോലിയുമായുള്ള ബന്ധം സിനിമലോകത്ത് പ്രശസ്തമാണ്. കങ്കണയെപ്പോലെ തന്നെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ പോലും വിമര്‍ശനം ഉന്നയിക്കാന്‍ രംഗോലിയും മടിക്കാറില്ല. രംഗോലിയുടെ മകന്‍ പൃഥ്വിരാജ് ചന്‍ഡലുമായും താരത്തിന് അടുത്ത ബന്ധമാണ്. കുഞ്ഞുമായുള്ള കങ്കണയുടെ നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പൃഥ്വിരാജിനെ മാധ്യമങ്ങള്‍ തന്റെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കങ്കണ. പുതിയ ചിത്രം പങ്കയുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

എന്റെ സഹോദരി അവളുടെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് കുറച്ചു ചിത്രങ്ങള്‍ എനിക്ക് അയച്ചുതന്ന് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നീ ആശുപത്രിയിലാണ്, ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, 'നാളെ ചിലപ്പോള്‍ അവര്‍ പറയും ഇത് എന്റെ കുഞ്ഞ് അല്ലെന്ന്. എനിക്ക് 100 ശതമാനം ഉറപ്പാണ്. മാധ്യമങ്ങള്‍ ഇത് പറയും. കുഞ്ഞിന്റെ നിറമെല്ലാം നിന്നെ പോലെയാണ്. എനിക്ക് തന്നതാണെന്ന് അവര്‍ പറയും' ചിരിച്ചുകൊണ്ട് കങ്കണ പറഞ്ഞു.

രംഗോലി പറഞ്ഞത് ആദ്യം തനിക്ക് തമാശയായിട്ടാണ് തോന്നിയതെന്നും എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അതിന് സാധ്യതയുണ്ടെന്നു തോന്നിയെന്നും കങ്കണ വ്യക്തമാക്കി. പൃഥ്വി നല്ല വെളുത്തതാണ് കൂടാതെ അവന്റെ മുടി ചുരുണ്ടതുമാണ്. അതിനാല്‍ തന്റെ കുട്ടിയല്ല എന്ന് പറയുമെന്ന് രംഗോലി പേടിച്ചിരുന്നു എന്നാണ് കങ്കണ പറയുന്നത്. നമ്മളെക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും എന്തുവേണമെങ്കിലും പറയാം എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു