നടൻ ഇർഫാൻ ഖാന്റെയും സുശാന്തിന്റെയും മരണത്തോട് ബോളിവുഡിലെ പ്രമുഖർക്കുണ്ടായിരുന്ന മനോഭാവത്തേക്കുറിച്ച് തുറന്നെഴുതി നടി റിച്ച ഛദ്ദ. ഇർഫാന്റെ മരണത്തിന് മുമ്പേ തന്നെ പത്രക്കുറിപ്പ് തയ്യാറാക്കിയ ഒരു നടനെക്കുറിച്ച് കുറിപ്പിൽ റിച്ച പറയുന്നുണ്ട്. ഇർഫാന്റെ മരണത്തെ കുറിച്ച് വികാരനിർഭരമായ കാര്യങ്ങൾ പങ്കുവച്ച് ശ്രദ്ധ നേടാനുള്ള ശ്രമമായിരുന്നു ഇദ്ദേഹത്തിന്റെതെന്നാണ് റിച്ചയുടെ വാക്കുകൾ.
സുശാന്തിന്റെ മരണത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ ഇത്തരത്തിൽ പത്രക്കുറിപ്പുകൾ തയ്യാറാക്കിയ സിനിമാക്കാർ കാണുമെന്നാണ് നടി കരുതുന്നത്. ഇവിടെ ആർക്കും ആരെയും വിശ്വസിക്കാനാകില്ല, സ്വന്തം മാനേജരെ പോലും, റിച്ച കുറിച്ചു. സ്വജനപക്ഷപാതമെന്ന പേരിൽ താരകുടുംബത്തിൽ നിന്നു വന്ന താരപുത്രന്മാരെയും പുത്രിമാരെയും ആക്ഷേപിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നും നടി കൂട്ടിച്ചേർത്തു.
ബോളിവുഡ് സിനിമയെ അകത്തുള്ളവരും പുറത്തുളളവരും എന്ന് തരംതിരിച്ചിക്കുന്നുവെന്ന് റിച്ച പറയുന്നു. അതിൽ തന്നെ അനുകമ്പയുള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവ് ഉണ്ട്. പുറത്തുളളവരെല്ലാം പുണ്യാളന്മാരല്ല, അകത്തുള്ളവരെല്ലാം ചെകുത്താന്മാരുമല്ല. രണ്ട് വിഭാഗത്തിലും നല്ലവരും ചീത്തയാളുകളുമുണ്ട്. എനിക്ക് താരപുത്രന്മാരോടും പുത്രികളോടും വിദ്വേഷമില്ല, റിച്ച ബ്ലോഗിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ