ചലച്ചിത്രം

കോൺ​ഗ്രസ്-ജോജു പ്രശ്നത്തിൽ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് ഞാനല്ല: ബി ഉണ്ണികൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കോൺ​ഗ്രസ്-ജോജു ജോര്‍ജ്ജ് വിഷയത്തിൽ ഒത്തുതീര്‍പ്പ് അട്ടിമറിച്ചത് താനല്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഇന്ധനവില വർദ്ധനയ്ക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ കാറു തകര്‍ത്ത സംഭവത്തില്‍ പ്രതിക്ഷ നേതാവ് വി ഡി സതീശന് ഫെഫ്ക കത്തയച്ചു.

സഹപ്രവർത്തകന് ബുദ്ധമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. സമവായ ചര്‍ച്ചകള്‍ അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണനാണെന്ന തരത്തില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്നാണ് ഫെഫ്ക ഔദ്യോഗികമായി കത്തയച്ചത്. 

പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ  ലൊക്കേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  സിനിമാ ലൊക്കേഷനുകളില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം പ്രതിഷേധങ്ങളില്‍ ഇടപെടണമെന്നും ഫെഫ്ക കത്തിൽ ആവശ്യപ്പെട്ടു. ഒരു വ്യക്തിയുടെ നിലപാടിന്റെ പേരില്‍ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്ന രീതി ശരിയല്ലെന്നും ഫെഫ്ക പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ