ചലച്ചിത്രം

ആറ് മാസത്തിനിടെ 20 കിലോ കൂട്ടി, 20 കിലോ കുറച്ചു; ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ; ചിത്രങ്ങൾ പങ്കുവച്ച് കങ്കണ 

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തമിഴ് ചിത്രം തലൈവിയ്ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ വിവരിച്ച് നടി കങ്കണ റണാവത്. സിനിമയ്ക്കായി നടത്തിയ മേക്കോവർ ഒരിക്കലും മായാത്ത പാടുകൾ ശരീരത്തിൽ സമ്മാനിച്ചെന്നാണ് നടി പറയുന്നത്. തലൈവിക്ക് വേണ്ടി ഭാരം കൂട്ടുകയും അടുത്ത സിനിമയായ ധാക്കഡിന് വേണ്ടി ഭാരം കുറയ്ക്കുകയും ചെയ്തതെന്ന് താരം പറയുന്നു. 

അടിക്കടി ശരീരഭാരത്തിൽ ഉണ്ടായ വ്യത്യാസം സ്ട്രെച്ച് മാർക്കുകൾക്ക് കാരണമായെന്നും നിരവധി ശാരീരിക പ്രശ്നങ്ങളും അനുഭവിക്കേണ്ടിവന്നെന്നും കങ്കണ പറഞ്ഞു. രണ്ട് സിനിമകളും ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് കങ്കണ ഇക്കാര്യങ്ങൾ വിവരിച്ചത്. 

‘ആറു മാസം കൊണ്ട് ശരീരഭാരം 20 കിലോ കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് മുപ്പതുകളിലുള്ള എന്റെ ശരീരത്തിൽ നിരവധി കുഴപ്പങ്ങളാണുണ്ടാക്കിത്. ശരീരത്തിൽ ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ഉണ്ടായി. കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്.  പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും', കങ്കണ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ