ചലച്ചിത്രം

ഹൃദയാഘാതമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്; കെകെയ്ക്ക് വിടചൊല്ലാന്‍ സംഗീത ലോകം, സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് ഗായകനും മലയാളിയുമായ കെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പൊലീസിന് എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയൊന്നുമില്ലെന്നും ഇതുവരെ കണ്ടെത്താനായില്ല എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. 

അതിനിടെ കെകെയുടെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കും. അന്ത്യകര്‍മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പങ്കുവച്ചിട്ടുണ്ട്. ഇന്നലെ തന്നെ കെകെയുടെ മൃതദേഹം കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു. അന്ധേരിയിലെ പാര്‍ക് പ്ലാസയില്‍ 10.30 മുതല്‍ 12.30 വരെ കെകെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വെര്‍സോവ ഹിന്‍ഡി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. 

ചൊവ്വാഴ്ചയാണ് സംഗീത പരിപാടി കഴിഞ്ഞ ഹോട്ടലില്‍ തിരിച്ചെത്തിയ കെക കുഴഞ്ഞു വീഴുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും നെറ്റിയിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നെറ്റിയിലും അരക്കെട്ടിലും കണ്ടെത്തിയ മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.
 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

'ഔചിത്യത്തിന്റെ പ്രശ്‌നമാണ്, ഞങ്ങള്‍ ഇടപെടില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി തള്ളി

'എന്റെ കുട്ടിയുടെ കല്യാണത്തിനെങ്കിലും കിട്ടുമോ?'- കൊച്ചി ടസ്‌കേഴ്‌സ് പ്രതിഫലം തന്നില്ലെന്നു വെളിപ്പെടുത്തി ശ്രീശാന്ത്

നെറ്റ്ഫ്‌ലിക്‌സ് അടക്കം 15 ഒടിടി പ്ലാറ്റ് ഫോമുകള്‍ സൗജന്യം; പുതിയ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം