ചലച്ചിത്രം

'മദ്യപനല്ലായിരുന്നെങ്കിൽ ഞാൻ നല്ലൊരു മനുഷ്യനും നടനുമായേനെ': രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരമാണ് രജനീകാന്ത്. താരത്തിന്റെ ഓരോ സിനിമകൾക്കും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ തന്റെ മദ്യപാനശീലത്തേക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മദ്യപനല്ലായിരുന്നെങ്കിൽ താനൊരു നല്ല മനുഷ്യനും നടനുമായേനെ എന്നാണ് രജനീകാന്ത് പറഞ്ഞത്. 

സ്ഥിരമായുള്ള മദ്യപാനശീലം ഒഴിവാക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പാർട്ടിയിലും മറ്റും ഇടയ്ക്ക് മദ്യപിക്കുന്നത് പ്രശ്നമല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഈ പരാമർശം വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു രീതിയിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് ആരാധകരോട് പറഞ്ഞത്. പുതിയ ചിത്രമായ ജെയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

വർഷങ്ങൾക്ക് മുൻപ് അസുഖ ബാധിതനായതോടെയാണ് രജനീകാന്ത് മദ്യപാനവും പുകവലിയും ഉപേക്ഷിച്ചത്. മുൻപൊരിക്കൽ താരം തന്റെ ജീവിതം ആരോ​ഗ്യകരവും മനോഹരവുമാക്കിയതിന് ഭാര്യ ലതയ്ക്ക് നന്ദി പറഞ്ഞിരുന്നു. 

നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ജയിലർ ഇന്നാണ് തിയറ്ററിൽ എത്തിയത്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'