ചലച്ചിത്രം

'മോഹൻജൊ ദാരോയിൽ പ്രവേശനം നിഷേധിക്കപ്പെട്ടു'; പാകിസ്ഥാൻ സന്ദർശനത്തിനിടെയുണ്ടായ ദുരനുഭവം പറഞ്ഞ് രാജമൗലി

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാൻ സന്ദർശനത്തിനിടെ മോഹൻജൊ ദാരോ സന്ദർശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി. മ​ഗധീര സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി തന്റെ പാകിസ്താൻ യാത്രയേക്കുറിച്ച് പറഞ്ഞത്.

ഹാരപ്പ, മോഹൻജോ​ ദാരോ, ലോത്തല്‍ മുതലായ സംസ്കാരങ്ങളേക്കുറിച്ച് ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര ചോദിച്ചത്. ഇതിനു മറുപടിയാണ് പഴയ ഓർമ സംവിധായകൻ ഓർത്തെടുത്തത്. 

"ധോലാവിര എന്ന സ്ഥലത്ത് മ​ഗധീര ചിത്രീകരിക്കുമ്പോൾ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയർച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു. ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ പോയപ്പോൾ മോഹൻജോ ദാരോയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു"- രാജമൗലി പറഞ്ഞു. 

2009-ലാണ് രാജമൗലി സംവിധാനം ചെയ്ത മ​ഗധീര പുറത്തിറങ്ങിയത്. പുനർജന്മം പ്രമേയമായെത്തിയ ചിത്രത്തിൽ രാംചരൺ തേജ, കാജൽ അ​ഗർവാൾ, ദേവ് ​ഗിൽ, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും