മനോജ് കെ ജയന്‍, സര്‍ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രം
മനോജ് കെ ജയന്‍, സര്‍ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന്‍റെ കഥാപാത്രം ഫെയ്സ്ബുക്ക്
ചലച്ചിത്രം

'33 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ അമ്പലക്കുളത്തിൽ'; കുട്ടൻ തമ്പുരാന്റെ ഓർമയിൽ മനോജ് കെ ജയൻ

സമകാലിക മലയാളം ഡെസ്ക്

നോജ് കെ ജയന്‍റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സർ​ഗത്തിലെ കുട്ടൻ തമ്പുരാൻ. 33 വർഷത്തിനു ശേഷം കുട്ടൻ തമ്പുരാന് ജീവൻ നൽകിയ സ്ഥലത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് താരം. കൊയിലാണ്ടി മുചുകുന്നിലെ കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിൽ താരം തന്നെയാണ് സർ​ഗം ഓർമകൾ പങ്കുവച്ചത്.

കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്നേഹം കണ്ടോ. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിന് ഞാൻ എത്തിയപ്പോൾ…,’സർഗത്തിലെ’ കുട്ടൻ തമ്പുരാന് ജീവൻ നൽകിയ, ഒരുപാട് സീനുകൾ ചിത്രീകരിച്ച പരിസരവും,അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വർഷങ്ങൾക്ക് ശേഷം.വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എൻ്റെ ഗുരുനാഥൻ ഹരിഹരൻ സാറിനെയും, സർഗത്തിൻ്റെ എല്ലാ സഹപ്രവർത്തകരെയും ഹൃദയം കൊണ്ട് നമിച്ചു. - മനോജ് കെ ജയൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിപാടിയിൽ നിന്നുള്ള വിഡിയോയും താരം പോസ്റ്റ് തെയ്തിട്ടുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍ഗം. മനോജ് കെ ജയനെ കൂടാതെ വിനീത്, രംഭ, നെടുമുടി വേണു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജ് കെ ജയന് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

ഛേത്രിയുടെ കാല്‍പന്ത് യാത്ര....