ദേശീയം

ബോംബ് നാഗയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 40 കോടിയുടെ അസാധു നോട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലുരു: ബംഗലുരുവില്‍ കൊടും ക്രിമിനല്‍ വിവി നാഗരാജിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് 40 കോടിയിലേറെ. പണം എട്ടിതിട്ടപ്പെടുത്താന്‍ എടുത്തതാകട്ടെ എട്ട് മണിക്കൂറുകള്‍. അസാധുവാക്കിയ ആയിരത്തിന്റെയും 500ന്റെയും നോട്ടുകളാണ് കണ്ടെടുത്തത്. പരിശോധനാ സമയത്ത് നാഗരാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

ബോംബ് നാഗ എന്നു വിളിക്കുന്ന നാഗരാജ് എന്ന കൊടും ക്രിമിനല്‍ താമസിച്ചിരുന്ന അതീവ സുരക്ഷാസന്നാഹങ്ങളുളള വീട്ടിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. നിരവധി സി.സി.ടി.വി ക്യാമറകളും, ഇരുമ്പ് ഗേറ്റുകളും സ്ഥാപിച്ചിരുന്ന വീട്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. മെറ്റല്‍ കട്ടിംഗ് വിദഗ്ദ്ധരെത്തി ഗ്രില്‍ മുറിച്ചു മാറ്റിയതിനു ശേഷം മാത്രമാണ് വീടിനുളളില്‍ പ്രവേശിക്കാന്‍ സാധിച്ചതെന്നാണ് വിവരം.

നേരത്തേ നിരവധി കൊലപാതകക്കേസുകളിലും, രാഷ്ട്രീയക്കേസുകളിലും പ്രതിയായിട്ടുളളയാളാണ് ബോംബ് നാഗയെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് ഇയാള്‍ കോര്‍പ്പറേഷന്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോകല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയുത്തരവിനേതുടര്‍ന്നാണ് ബോംബ് നാഗയുടെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി