ദേശീയം

ഇന്ത്യയില്‍ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ വീതം കൊല്ലപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കടുവകളുടെയും ആനകളുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ എന്ന നിരക്കില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ 1144 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ തന്നെ 345 കടുവകളും 84 ആനകളും കൊല്ലപ്പെട്ടതായും കണക്കുകളില്‍ പറയുന്നുണ്ട്. 

വനനശീകരണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ ആവാസ വ്യവസ്ഥ മനുഷ്യന്‍ കയ്യേറുന്നതാണ് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ വ്യാപകമായ വനനശീകരണമാണ് നടക്കുന്നത്. മരണ നിരക്ക് കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വനവിഭാഗം ഡയറക്ടര്‍ ജനറല്‍ സിദ്ധാന്ത ദാസ് പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ആനയുടെ ആക്രമണത്തില്‍ 1052 പേരും കടുവയുടെ ആക്രമണത്തില്‍ 92 പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമബംഗാളിലും. മൊത്തം മരണ സംഖ്യയുടെ ഏതാണ്ട് 25 ശതമാനം വരുമിത്. 30,000ത്തോളം ആനകളും 2,000ല്‍ അധികം കടുവകളും ഇന്ത്യയിലുണ്ട്. ലോകത്തിലെ തന്നെ പകുതി കടുവകളും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍