ദേശീയം

രാജ്യം ഗൊരഖ്പൂരിനൊപ്പം; പുതിയ ഇന്ത്യ പടുത്തയര്‍ത്തും; പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 74 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലണ് പ്രധാനമന്ത്രി ഗൊരഖ്പൂര്‍ സംഭവം പരാമര്‍ശിച്ചത്. ഗൊരഖ്പൂരിലുണ്ടായ ദുരന്തം അതീവ ദു:ഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു.

അസിഷ്ണുതയുടെ പേരിലുണ്ടാകുന്ന ആക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കശ്മീരിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹാരം കണ്ടെത്താന്‍ കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വെച്ച് പെറുപ്പിക്കില്ല. നോട്ട് നിരോധനത്തിന് ശേഷം രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും മോദി പറഞ്ഞു. 

സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ഇന്ത്യയെ മാറ്റിതീര്‍ക്കുമെന്ന് ഇന്നുതന്നെ നമുക്ക്  പ്രതിജ്ഞാ ചെയ്യാം. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയും ലക്ഷ്യബോധവും ഒത്തൊരുമയും നമുക്കുണ്ടാകണം. എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയാവണം കെട്ടിപ്പടുക്കേണ്ടത്. വിശ്വാസത്തിന്റെ പേരില്‍ ഇനി രാജ്യത്ത് ഒരാക്രമണം ഉണ്ടാകരുതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)