ദേശീയം

മദ്യലഹരിയില്‍ ജോലിക്കാരന്‍ ഒക്‌സിജന്‍ സപ്ലേ നിര്‍ത്തി; മൂന്ന് കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 കുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ചതിന് പിന്നാലെ ഛത്തീസ്ഗഡിലും സമാനമായ സംഭവം. റായ്പൂരിലെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയിലാണ് മൂന്ന് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. 

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെയല്ല കുട്ടികള്‍ മരിച്ചതെന്നും, മറ്റ് രോഗങ്ങളെ തുടര്‍ന്നാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഓക്‌സിജന്റെ അളവ് കുറഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും, ഓക്‌സിജന്റെ അളവ് സാധാരണ നിലയില്‍ ആക്കുകയുമായിരുന്നുവെന്ന് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ആര്‍.പ്രസന്ന പറഞ്ഞു. 

എന്നാല്‍ ഓക്‌സിജന്‍ സപ്ലേയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജോലി സമയത്ത് മദ്യലഹരിയിലായതിനാലാണ് ഇയാളെ പുറത്താക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു