ദേശീയം

ഇന്ത്യ മുസ്ലീങ്ങളെ കൊല്ലുന്നു,ദാവൂദ് പകരംവീട്ടുന്നു; ഇന്ത്യയെ പാക്കിസ്ഥാന്‍ സഹായിക്കുന്നത് എന്തിനെന്ന് മുഷറഫ്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പ്രതികരണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറാഫ്. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെങ്കില്‍ തന്നെ ഇന്ത്യയെ പാക്കിസ്ഥാന്‍ എന്തിനാണ് സഹായിക്കുന്നതെന്നാണ് മുഷറഫിന്റെ ചോദ്യം. 

പാക്കിസ്ഥാന്‍ ന്യൂസ് ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഷറഫിന്റെ പ്രതികരണം. പാക്കിസ്ഥാനെതിരെ ഇന്ത്യ ആരോപണം ഉന്നയിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയിട്ട് കുറേ നാളായി. ഇപ്പോള്‍ നമ്മള്‍ നല്ലവരായി ഇന്ത്യയെ സഹായിക്കുന്നത് എന്തിനാണ്? 

ഇന്ത്യ മുസ്ലീങ്ങളെ കൊല്ലുന്നു. ദാവൂദ് അതിനെതിരെ പ്രതികരിക്കുകയാണ് ചെയ്യുന്നതെന്നും മുഷറഫ് പറയുന്നു. ദാവൂദ് കഴിഞ്ഞ പത്ത് വര്‍ഷമായി കറാച്ചിയിലെ വസതിയില്‍ താമസിക്കുന്നു എന്ന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിട്ടും പാക്കിസ്ഥാന്‍ അതെല്ലാം നിഷേധിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. 

ദാവൂദിന് അഭയം നല്‍കുന്നത് പാക്കിസ്ഥാനാണ്. ദാവൂദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും പാക്കിസ്ഥാന്‍ ഭരണകൂടമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്