ദേശീയം

തെരുവില്‍ പശുക്കള്‍ നിറഞ്ഞു; ശല്യം ഏറിയപ്പോള്‍ ഗ്രാമവാസികള്‍ സ്‌കൂള്‍ ഗോശാലയാക്കി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കേന്ദ്രത്തിന്റെ പുതിയ കന്നുകാലി കൈമാറ്റ നിരോധന ഉത്തരവു മൂലം തെരുവില്‍ നിറഞ്ഞ പശുക്കളുടെ ശല്യം സഹിക്കാനാവാതെ ഗ്രാമവാസികള്‍ അവയെ സ്‌കൂളില്‍ കെട്ടിയിട്ടു. സ്‌കൂളിലും വളപ്പിലും പശുക്കളും കാളകളും നിറഞ്ഞതോടെ അധ്യാപകര്‍ നിവൃത്തിയില്ലാതെ സ്‌കൂള്‍ അടച്ചുപൂട്ടി. ഉത്തര്‍ പ്രദേശിലാണ് സംഭവം.

കന്നുകാലികളെ കശാപ്പിനായി നല്‍കുന്നതിനു നിയന്ത്രണം വന്നതോടെയാണ് ഗ്രാമത്തില്‍ ഇവയെക്കൊണ്ടുളള ശല്യം രൂക്ഷമായത്. പ്രായമായ പശുക്കളെയും കാളകളെയും ആളുകള്‍ തെരുവിലേക്ക് അഴിച്ചുവിടുകയാണെന്ന് സാകേത് ഗ്രാമവാസികള്‍ പറയുന്നു. അയല്‍ ഗ്രാമക്കാരും ഇത്തരത്തില്‍ ഇങ്ങോട്ടു വയസന്‍ കാളകളെയും പശുക്കളെയും തള്ളിവിടുന്നുണ്ട്. ഇവ വിള നശിപ്പിക്കുന്നതും മറ്റു ശല്യങ്ങളും പതിവായതോടെ ഗ്രാമക്കാര്‍ സംഘടിച്ച് ഇവയെ സ്‌കൂളില്‍ പൂട്ടിയിടുകയായിരുന്നു. സ്‌കൂള്‍ നിറയെ പശുക്കളും കാളകളുമായതോടെ വിദ്യാര്‍ഥികളെല്ലാം പുറത്തുചാടി. അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് കാലികളെ പുറത്താക്കി. അധ്യയനം ആരംഭിച്ചതായും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

കാലികളെ അഴിച്ചുവിട്ടതുകൊണ്ട് എന്തു പരിഹാരമാണ് ഉണ്ടാവുക എന്നാണ് ഗ്രാമവാസികള്‍ ചോദിക്കുന്നത്. അവ വീണ്ടും വിള നശിപ്പിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ തങ്ങള്‍ക്കു മുന്നില്‍ വേറെ മാര്‍ഗമൊന്നുമില്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്.

കാലികളെ കശാപ്പിനായി വില്‍ക്കുന്നതിനു നിയന്ത്രണം വന്നതോടെ പ്രായമായവയെ പ്രയോജനമൊന്നുമില്ലാതെ പോറ്റേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇത് വലിയ ചെലവു വരുത്തിവയ്ക്കുന്നതിനാല്‍ പലരും ഇവയെ തെരുവുകളിലേക്ക് അഴിച്ചുവിടുകയാണ്. ഈ മാസം തുടക്കത്തില്‍ ഇസാനഗറിലെ പകാരിയ ഗ്രാമത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്