ദേശീയം

ഹാജര്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല: ഏഴുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്ലാസില്‍ ഹാജര്‍ വിളിച്ചപ്പോള്‍ അശ്രദ്ധ കാണിച്ചതിന് ഏഴു വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം. അധ്യാപിക രണ്ട് കൈകളും ഉപയോഗിച്ച് കുട്ടിയുടെ ഇരു കവിളുകളിലും മാറി മാറി അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. റിതേഷ് എന്ന വിദ്യാര്‍ഥിക്കാണ് അധ്യാപികയില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ റിതേഷിന്റെ മുഖം നീരുവെച്ച് വീര്‍ത്തിരിക്കുന്നത് കണ്ടപ്പോള്‍ അച്ഛന്‍ പ്രവീണ്‍ ഗുപ്ത കാര്യമന്വേഷിക്കുകയായിരുന്നു. കുട്ടി ഒന്നും പറയാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തനായ പ്രവീണ്‍ റിതേഷിന്റെ സഹപാഠികളോട് കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന റിതേഷ് പഠിക്കുന്ന സ്‌കൂളില്‍ പോയി പ്രിന്‍സിപ്പലിനോട് പറഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

കുട്ടിയുടെ പിതാവിനൊപ്പം സിസിടിവി ദൃശ്യങ്ങള്‍ കണ്ട പ്രിന്‍സിപ്പല്‍ റൊണാള്‍ഡ് റോഡ്രിഗസും ഞെട്ടിപ്പോയി. യാതൊരു ദയയുമില്ലാതെ കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട ശേഷം സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയുടെ പിതാവ് അധ്യാപികയ്‌ക്കെതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍