ദേശീയം

വെളിപ്പെടുത്തലുമായി തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിനിമാ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റ് തെന്നിന്ത്യന്‍ നടിമാരും. കൊച്ചിയില്‍ ഭാവനയ്ക്ക് നേരെ ആക്രമണം ഉണ്ടയതിന് പിന്നാലെയാണ് തങ്ങള്‍ക്ക് നേരെ ഉയരുന്ന സുരക്ഷ ഭീഷണികളെ കുറിച്ച് പ്രതികരിച്ച് നടിമാര്‍ രംഗത്തെത്തുന്നത്.

ഒരു  പ്രമുഖ ടെലിവിഷന്‍ ചാനല്‍ മേധാവിയുടെ ഭാഗത്തു നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തേക്കെവിടേക്കെങ്കിലും പോകാമെന്നായിരുന്നു ചാനല്‍ മേധാവിയുടെ ക്ഷണം. 

ചാനല്‍ മേധാവിയുടെ ഉദ്ധേശം മനസിലാക്കിയ താന്‍ ഒഴിഞ്ഞു മാറുകയായിരുന്നെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. ചാനല്‍ മേധാവിയുടെ പേരും, മറ്റ് വിവരങ്ങളും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.
സ്ത്രീ സുരക്ഷ എന്നത് ഒരു തമാശയായി മാറിയിരിക്കുകയാണ്. സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതു കൊണ്ട് ജീവിതത്തില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വരലക്ഷ്മി വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി