ദേശീയം

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ റാംപുറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പത് പേര്‍ മരിച്ചു. സോളാനില്‍ നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അറുപതോളം ആളുകളാണ് ബസിലുണ്ടായിരുന്നത്. 

ഇന്ന് രാവിലെ 9.15ഓടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചതായും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും ഷിംല ഡെപ്യൂട്ടി കമ്മിഷണര്‍ രോഹന്‍ ചന്ദ് താക്കൂര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി