ദേശീയം

2019ല്‍ മോദിയെ നേരിടാന്‍ ആര്‍ക്കും കരുത്തില്ല: നിതീഷ് കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് നരേന്ദ്രമോദിയെന്നും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറിലെ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ താന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെതാന്‍ അവഗണിക്കുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഴിമതി ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം ജനങ്ങളോട് നല്‍കണമെന്ന് തേജസ്വി യാദവിനോടും ലാലു പ്രസാദ് യാദവിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അക്കാര്യം നിഷേധിക്കുകയാണ് ചെയ്തതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും