ദേശീയം

പോയ്‌സ് ഗാര്‍ഡന്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് ദീപ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശവാദമുന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. വാഹനം നിര്‍ത്തി വീടിനകത്തേക്ക് കയറാന്‍ ശ്രമിച്ച ദീപയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ടിടിവി ദിനകരന്റെ അനുയായികളാണ് തന്നെ തടഞ്ഞതെന്നാണ് ദീപ പറയുന്നത്. ഭര്‍ത്താവ് മാധവനോടൊത്ത് പൊയസ് ഗാര്‍ഡനില്‍ രാവിലെ ദീപ ജയകുമാര്‍ എത്തിയത്.

തന്നെ ക്ഷണിച്ചിട്ടാണ് പോയസ് ഗാര്‍ഡനിലേക്ക്  വന്നതെന്നും നിയമപരമായി വേദനിലയത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നും തന്നെയും സഹോദരന്‍ ദീപക്കിനെയും തടയാന്‍ എന്തവകാശമാണ് ശശികലയ്ക്കും അനുയായികള്‍ക്കുമുള്ളതെന്നും ദീപ ജയകുമാര്‍ പറയുന്നത്. ഇതാദ്യമായാണ് ദിപ പോയ്‌സ്ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക്കിന്റെ ക്ഷണപ്രകാരമാണ് എത്തിയതെന്നും ദീപ പറയുന്നു. 

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കിയി്ട്ടുണ്ട്. ജയലളിതയുടെ ഔദ്യേഗിക വസതിയായ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. വീട് തന്റെ തന്റെ അനന്തരവള്‍ ഇളവരശിക്ക് എഴുതിവെച്ചിട്ടുണ്ടെന്നാണ് ശശികല പറയുന്നത്. എന്നാല്‍ വീട് ജയലളിതയുടെ സ്മാരകമാക്കണമെന്നാണ്  പനീര്‍ശെല്‍വം ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി