ദേശീയം

ജയലളിത ആശുപത്രിയിലെത്തിയത് ചവിട്ടേറ്റെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ച നിലയിലാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആരോപണവുമായി എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ രംഗത്ത്. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍വച്ചാണ് ജയലളിതക്ക് പരുക്കേറ്റതെന്നാണ് പാണ്ഡ്യന്റെ ആരോപണം.

ആരോ തള്ളിയിട്ടതിനെ തുടര്‍ന്ന് അമ്മ നിലത്തുവീഴുകയായിരുന്നു. തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിക്കുകയയായിരുന്നെന്നും അതിനുശേഷം അമ്മയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. അമ്മയ്ക്കു നല്‍കിയ ചികിത്സയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളുണ്ട്. എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയയ്ക്ക് നല്‍കിയിരുന്ന ഭക്ഷണം പരിശോധിക്കേണ്ടതാണ് പാണ്ഡ്യന്‍ ആവശ്യപ്പെടുന്നു. 

സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന്‌ശേഷം 27 സിസിടിവി കാമറകള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ നീക്കം ചെയ്തിരുന്നതായും ആരോപണം ഉയരുന്നു.  ഇതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണം. ഡിസംബര്‍ നാലിനായിരുന്നു ജയയുടെ മരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്