ദേശീയം

യുപിയില്‍ രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ അക്രമം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബസേര വില്ലേജില്‍നിന്ന് മുസഫര്‍നഗറിലേക്കു മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്ന കുടുംബത്തിനാണ് അക്രമം നേരിട്ടത്. കാറിലെത്തിയ നാലംഗ സംഘം, ഗംഗ കനാല്‍ പാലം അടച്ചിട്ടിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെയും കുടുംബത്തെയും ഇടവഴിയിലൂടെ തിരിച്ചുവിടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി. ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ സംഘം രണ്ടു വയസുകാരനായ മകനെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇവര്‍ രക്ഷപെട്ടു. 

സമീപത്തെ ഒരു കര്‍ഷകന്റെ സഹായത്തോടെയാണ് കുടുംബം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തുനിന്നു തെളിവു ശേഖരിച്ചതായും അക്രമികള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ച. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില അനുദിനം വഷളാവുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍