ദേശീയം

അബദ്ധങ്ങള്‍ കൂടപ്പിറപ്പാണോ? സ്ത്രീകളുടെ ശൗചാലയത്തില്‍ രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആഞ്ഞടിച്ചാണ് ഗുജറാത്തിലൂടെയുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. മോദിയുടെ മണ്ണില്‍ ഓളങ്ങള്‍ തീര്‍ത്ത് പോകുന്നതിന് ഇടയില്‍ പിണഞ്ഞ അബദ്ധമാണ് രാഹുലിനെ ഇപ്പോള്‍ ചെറുതായൊന്ന് വെട്ടിലാക്കുന്നത്. 

പരിപാടി കഴിഞ്ഞ് ഇറങ്ങിയ രാഹുല്‍ അബദ്ധത്തില്‍ സ്ത്രീകളുടെ ശൗചാലയത്തിലേക്കായിരുന്നു കയറിയത്. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന് ശേഷം പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ രാഹുലിനെ സ്ത്രീകളുടെ ശൗചാലയത്തിലേക്കായിരുന്നു സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്പിജി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. 

എന്നാല്‍ അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ ഉടനെ സുരക്ഷ ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മാധ്യമങ്ങളെ മാറ്റി. രാഹുല്‍ സ്ത്രീകളുടെ ശൗചാലയത്തിനുള്ളിലേക്ക് കയറിയതോടെ ഉള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും, പുറത്ത് കണ്ടു നിന്നവര്‍ക്കുമെല്ലാം ചിരിയടയ്ക്കാന്‍ സാധിക്കുന്നുണ്ടായില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

പക്ഷെ രാഹുലിന് മാത്രം കുറ്റം പറയാന്‍ സാധിക്കില്ല. സ്ത്രീകളുടെ ടൊയ്‌ലറ്റ് എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡ് ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായതാകട്ടെ ഗുജറാത്തി ഭാഷയില്‍ സ്ത്രീകളുടെ ശൗചാലയം എന്നെഴുതിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും ഗുജറാത്തി ഭാഷ വശമില്ലാത്തതായിരുന്നു പ്രശ്‌നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍