ദേശീയം

പ്രധാനധ്യപകന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഒന്‍പതാം ക്ലാസുകാരിക്ക് 'ശുദ്ധീകരണ' സദ്യ ആവശ്യപ്പെട്ട് ഗ്രാമം 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ പ്രധാനധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അഞ്ച് മാസമായതിനാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നു ഡോക്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബം സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണിപ്പോള്‍.

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മകളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. പ്രധാനാധ്യാപകനോടൊപ്പം ഹോസ്റ്റല്‍ മേട്രനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം നടത്തിയ ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ ജഗനാഥ് സോറന്‍ പറഞ്ഞു.

ഇതിനിടെ വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതിനാല്‍ പെണ്‍കുട്ടി 'ശുദ്ധീകരണ' അനുഷ്ഠാനത്തിനു വിധേയമാവണമെന്ന്് ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. ഇതിന്റെ ഭാഗമായി സമൂഹസദ്യ നടത്താന്‍ 30,000 രൂപ ചെലവാകും. പെണ്‍കുട്ടിയുടെ ആരോഗ്യകാര്യങ്ങള്‍ക്കു പോലും പണം കണ്ടെത്താന്‍ കുടുംബം കഷ്ടപ്പെടുന്നതിനിടയ്ക്കാണ്ഈ സംഭവം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു