ദേശീയം

വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം: യുവാവ് കാമുകിയെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പതിനേഴുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൃത്യത്തിനു പിന്നില്‍ കാമുകനായ സായികിരണ്‍ എന്ന യുവാവാണെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ഥിനിയായ ചാന്ദിനി ജെയ്ന്‍ എന്ന പെണ്‍കുട്ടി രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.

ആറാം ക്ലാസുമുതല്‍ പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഇവര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭാവിയിലും തുടര്‍ന്ന് പോകാനും സായികൃഷ്ണയെ വിവാഹം കഴിക്കാനുമായിരുന്നു ചാന്ദിനിയുടെ ആഗ്രഹം. എന്നാല്‍ കുറച്ച് നാളുകളായി യുവാവ് പെണ്‍കുട്ടിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി പക്ഷേ ഇതില്‍ നിന്നും പിന്‍മാറാന്‍ തയാറായില്ല.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് പുറത്തുപോയ ചാന്ദിനിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ചാന്ദിനിയെ ആളൊഴിഞ്ഞ പാറക്കെട്ടിനു സമീപത്തേക്ക് കൊണ്ടുപോയി അവിടെ നിന്നും തള്ളിയിടുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. 

സംഭവത്തിനുശേഷം യുവതിയുടെ വീട്ടിലെത്തി മരണാനന്തര ചടങ്ങുകളിലെല്ലാം യുവാവ് പങ്കെടുക്കുകയും വീട്ടുകാരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. എന്നാല്‍ ചില സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സായികിരണും ചാന്ദിനിയും ഒന്നിച്ച് ഒരു ഓട്ടോയില്‍ കയറിപ്പോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ