ദേശീയം

കശ്മീരില്‍ 27 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 41,000 പേര്‍; ദിവസവും ശരാശരി നാല് മരണങ്ങളെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 27വര്‍ഷത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 41,000 പേരെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 2014നുശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കശ്മീരില്‍ വര്‍ധിക്കുകയാണെന്നും ഔദ്യോഗിക വിവരങ്ങള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 

ദിവസം ശരാശരി 4 മരണങ്ങളാണ് കശ്മീരില്‍ സംഭവിക്കുന്നതെന്നാണ് സര്‍ക്കാറില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്.വര്‍ഷം 1519 പേര്‍ക്കാണ് പരുക്കേല്‍ക്കുന്നത്. പരുക്കേറ്റവരില്‍ സാധാരണ പൗരന്മാരാണ് ഏറ്റവുമധികം. 14000 പൗരന്മാര്‍ക്കും 5000 സുരക്ഷാജീവനക്കാര്‍ക്കും 22,000 തീവ്രവാദികള്‍ക്കുമാണ് 1990നും 2017നും ഇടയില്‍ പരുക്കേറ്റത്. ഇക്കാലയവളില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് 69820 സംഭവങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളതെന്നുമാണ് സര്‍ക്കാറിന്റെ പക്കലുള്ള കണക്കുകളില്‍ നിന്നും വ്യക്തമായത്.

2014 മാര്‍ച്ചു മുതല്‍ ഈ സമയം വരെ 795 തീവ്രവാദ ആക്രമണങ്ങളാണ് കശ്മീരില്‍ നടന്നത്.  397 തീവ്രവാദികളും 64 പൗരന്മാരും 178 സുരക്ഷാ ജീവനക്കാരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

2014ലേക്കാള്‍ കൂടുതലാണ് 2016ല്‍ നടന്ന അക്രമ സംഭവങ്ങള്‍. 322 അക്രമസംഭവങ്ങളാണ് 2016ല്‍ നടന്നത്. 2014ല്‍ 28 പൗരന്മാരും 47 സുരക്ഷാ ജീവനക്കാരും 110 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. 2016ല്‍ 15 പൗരന്മാരും 82 സുരക്ഷാ ജീവനക്കാരും 150 തീവ്രവാദികളുമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച