ദേശീയം

ബാരിക്കേഡ് ചാടിക്കടന്നെത്തി ; കോണ്‍ഗ്രസിന്റെ അര്‍ദ്ധ രാത്രി സമരത്തില്‍ താരമായത് പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കത്വ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതത്വത്തില്‍ ഇന്ത്യാ ഗേറ്റില്‍ അര്‍ദ്ധ രാത്രി പ്രതിഷേധ സമരം നടത്തി കോണ്‍ഗ്രസ്. ശക്തമായ വാക്കുകളുമായി കോണ്‍ഗ്രസ് മാര്‍ച്ചില്‍ ശ്രദ്ധാ കേന്ദ്രമായത് പ്രിയങ്ക വദ്രാ ഗാന്ധിയായിരുന്നു. പ്രതിഷേധ പ്രകടനം പ്രതിരോധിക്കുന്നതിനായി പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ ചാടിക്കടന്നായിരുന്നു പ്രിയങ്ക ഇന്ത്യാ ഗേറ്റിലേക്ക് എത്തിയത്. 

ഒത്തുകൂടിയ പ്രവര്‍ത്തകരില്‍ നിന്നും ബഹളം ഉയര്‍ന്നപ്പോള്‍ അവരെ നിയന്ത്രിക്കുന്നതിനായി ക്ഷുഭിതയായി സംസാരിക്കുകയും ചെയ്യേണ്ടി വന്നു പ്രിയങ്കയ്ക്ക്. എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് എന്നതിനെ കുറിച്ച് ഓര്‍ക്കുക എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകള്‍ മിറായക്കുമൊപ്പമാണ് പ്രിയങ്ക പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. 

പ്രവര്‍ത്തകരുടെ തിക്കും തിരക്കും വകവയ്ക്കാതെ അമര്‍ജവാന്‍ ജ്യോതിക്ക് സമീപത്ത് അണികള്‍ക്കൊപ്പം പ്രിയങ്ക കുത്തിയിരുന്നു. മൂന്നു മണിക്കൂറോളം നിണ്ടു നിന്ന പ്രതിഷേധ പ്രകടനത്തില്‍ മുഴുവന്‍ സമയവും പ്രിയങ്ക ഒപ്പം നിന്നു. 

കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിന് എതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ സമരം. ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്