ദേശീയം

രാജ്യത്ത് വിദ്വേഷ പ്രസം​ഗം നടത്തുന്നതിൽ മുൻപിൽ ബിജെപി എംപിമാരും എംഎൽഎമാരും; റിപ്പോർട്ട്  പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍  കൂടുതല്‍ കേസുകളുള്ളത് ബിജെപി എംഎല്‍എ മാരുടേയും എംപിമാരുടേയും പേരില്‍. ദേശീയ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയോഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എംഎല്‍എമാരും എംപിമാരും നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. 

എംപിമാരും എംഎല്‍എമാരുമായി 58 ആളുകളുടെ പേരില്‍ നിലവില്‍ വിദ്വേഷ പ്രസംഗത്തിന് കേസുകളുണ്ട്. ഇതില്‍ 15 ലോക്‌സഭാ എംപിമാരും 43 എംഎല്‍എമാരുമാണ്. എംപിമാരില്‍ 15-ല്‍ 10 പേരും ബിജെപിയുടേതാണ്. എയുഡിഎഫ്, ടിആര്‍എസ്, പിഎംകെ, എഐഎംഐഎം, ശിവസേന എന്നീ പാര്‍ട്ടികളുടെ ഓരോ എംപിമാരുടെ പേരിലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുണ്ട്. 

വിവിധ സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗം നടത്തിയ 43 എംഎല്‍എമാരില്‍ 17 പേരും ബിജെപിക്കാരാണ്. അഞ്ച് വീതം തെുലങ്കാന രാഷ്ട്ര സമിതിയുടേതും ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെയും എംഎല്‍എമാരുടെ പേരിലുമാണ്. കൂടാതെ ടിഡിപിയില്‍ നിന്ന് മൂന്ന്, രണ്ട് വീതം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു ശിവസേന എന്നിവരുടേയും ഒന്ന് വീതം ഡിഎംകെ, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും എംഎല്‍എമാരുടെ പേരിലും കേസുണ്ട്.

സംസ്ഥാനങ്ങളില്‍ തെലങ്കാനയിലെ എംഎല്‍എമാരുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 11 തെലങ്കാന എംഎല്‍എമാരുടെ പേരിലാണ് വിദ്വേഷ പ്രസംഗത്തിന് കേസുള്ളത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഒമ്പതും ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം എംഎല്‍എ മാരുടെ പേരിലും കേസുകളുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസുകളുള്ള ബിജെപി എംപിമാരില്‍ എട്ട് പേരും കേന്ദ്ര മന്ത്രിമാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി