ദേശീയം

റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും വെടിവെച്ചു കൊല്ലണം: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ഇന്ത്യയില്‍ നിയമവിരുദ്ധമായി കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും ബംഗ്ലാദേശികളെയും വെടിവെച്ചു കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഇവര്‍ രാജ്യം വിടാന്‍ തയ്യാറല്ലെങ്കില്‍ ഇവരെ വെടിവെച്ചു കൊല്ലണമെന്ന് തെലുങ്കാന എംഎല്‍എ രാജാ സിങാണ് ആക്രോശിച്ചത്. തീവ്രഹിന്ദുത്വ നിലപാടുകളിലുടെ ഇതിന് മുന്‍പും രാജാ സിങ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അസമില്‍ പൗരത്വരജിസ്റ്ററില്‍ നിന്നും 40 ലക്ഷം പേരെ പുറത്താക്കി തയ്യാറാക്കിയ കരടുരേഖയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം.

റോഹിങ്ക്യ മുസ്ലീങ്ങള്‍ ഹൈദരാബാദിലും നിയമവിരുദ്ധമായി താമസിക്കുന്നുണ്ട്. തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണ് റോഹിങ്ക്യ മുസ്ലീങ്ങള്‍. തെലുങ്കാന മുഖ്യമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ഇവരെ രാജ്യത്തും നിന്നും പുറത്താക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.

ഇവരെ പുറത്താക്കത്ത പക്ഷം ഇവര്‍ രാജ്യത്തിന് തലവേദനയും ഭീഷണിയുമായി മാറുമെന്നും രാജാ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ആള്‍ക്കൂട്ടക്കൊലയെ പരോക്ഷമായി ന്യായീകരിച്ച് ഇദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഗോഹത്യ അവസാനിക്കുന്നതുവരെ ഇത്തരത്തിലുളള ആള്‍ക്കൂട്ടക്കൊലകള്‍ തുടരുമെന്നായിരുന്നു രാജാ സിങിന്റെ വിവാദപ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം