ദേശീയം

പൗരത്വപ്പട്ടിക: പുറത്തായവരുടെ കൂട്ടത്തില്‍ അസം മുന്‍ മുഖ്യമന്ത്രിയും

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വിവാദമായ അസം ദേശീയ പൗരത്വപ്പട്ടികയുടെ അന്തിമ  കരടില്‍ നിന്നും പുറത്തായവരുടെ കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും. അസമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സൈദ അന്‍വാറ തൈമൂറാണ് പട്ടികയില്‍ നിന്ന് പുറത്തായത്. രാജ്യത്ത് മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ മുസ്‌ലിം സ്ത്രീകൂടിയാണ് ഇവര്‍. 

1980 ഡിസംബര്‍ ആറുമുതല്‍ 1981 ജൂണ്‍ 30 വരെയാണ് സൈറ മുഖ്യമന്ത്രിയായത്. തന്റെ പേര് പട്ടികയിലില്ലാത്തത് വലിയ ദുഃഖമുണ്ടാക്കിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അസുഖബാധിതയായ സൈദ ഇപ്പോള്‍ മകനൊപ്പം ആസ്‌ട്രേലിയയിലാണ് താമസം.

മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹ്മദിന്റെ സഹോദരന്‍ ഇക്രമുദീന്‍ അലിയുടയും കുടുംബത്തിന്റെയും പേരുകളും പട്ടികയിലില്ല. 40 ലക്ഷം പേരെയാണ് ദേശീയ പരത്വപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ജനതയെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ