ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തില്‍ മനംനൊന്ത് രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചു. മയിലാടുതിരൈ സ്വദേശി സുബ്രഹ്മണ്യന്, നാഗപട്ടണം സ്വദേശി രാജേന്ദ്രന് എന്നിവരാണു മരിച്ചത്. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചൊവാഴ്ച വൈകിട്ട് 6:10ഓടെയായിരുന്നു കരുണാനിധിയുടെ അന്ത്യം.
കരുണാനിധിയുടെ സംസ്കാരം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ക്കെതിരെ പ്രതികരിച്ച് നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയു നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എംജിആറും ജയലളിതയും അന്ത്രവിശ്രമം കൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയെ സംസ്കരിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം അംഗീകരിക്കാത്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ