ദേശീയം

ദളിത് സംഘടനകളുടെ ഭാരത് ബന്ദ് മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദളിത് സംഘടനകള്‍ ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. ബന്ദില്‍ നിന്നും തത്കാലത്തേക്ക് പിന്‍മാറുന്നതായി അഖിലേന്ത്യാ അംബേദ്കര്‍ മഹാസഭയാണ് വ്യക്തമാക്കിയത്.

 എസ് സി -എസ് ടി നിയമത്തില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ച്ച് 20ലെ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍  ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. മാര്‍ച്ച് ഇരുപതിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയിലാണ് ദളിതരുടെ അവകാശങ്ങളെ ലഘൂകരിച്ച് കളയുന്ന വ്യവസ്ഥകളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നത്. 

 ദളിതരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും  ഹര്‍ത്താലിനോട് പൊതുജനം സഹകരിക്കരുതെന്നും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി രാംദാസ് അത്വാലെ ഇന്നലെ ന്യൂഡല്‍ഹിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സമാധാനത്തെയും ഐക്യത്തെയും സാഹോദര്യത്തെയും തകര്‍ക്കുന്നതിന് മാത്രമേ ബന്ദ് ഉപകരിക്കൂ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി