ദേശീയം

കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം,മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിച്ച് പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. രാജസ്ഥാനില്‍ നാലിടത്ത് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലുങ്കാനയില്‍ ടിആര്‍എസും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. അതേസമയം ഛത്തീസ്ഗഡില്‍ ബിജെപിക്കാണ് മുന്‍തൂക്കം. 

രാജസ്ഥാനില്‍ 199, മധ്യപ്രദേശില്‍ 230, തെലങ്കാനയില്‍ 119, ഛത്തീസ്ഗഡില്‍ 90, മിസോറാമില്‍ 40 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്‌ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. തെലങ്കാന കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്), മിസോറാം കോണ്‍?ഗ്രസുമാണ് ഭരിക്കുന്നത്. 

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, കോണ്‍ഗ്രസിലെ സച്ചിന്‍ പൈലറ്റ്, അശോക് ഗെഹലോട്ട് എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, തെലങ്കാനയില്‍ ചന്ദ്രശേഖര റാവു എന്നിവര്‍ വീണ്ടും ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനും നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി