ദേശീയം

പെതായ് ചുഴലിക്കാറ്റ് ഒഡീഷയിലേക്ക്; ആന്ധ്രയില്‍ വ്യാപക നാശം, 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഒഡീഷ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പെതായ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ ആഞ്ഞുവീശി. കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാഡയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രതീരത്തെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കര്‍ കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്.

വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങള്‍വീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകര്‍ന്നു.മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലില്‍ പോയ ചില ബോട്ടുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലായി ഇരുപതിനായിരം പേരെ തീരപ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി