ദേശീയം

കോണ്‍ഗ്രസിനെക്കുറിച്ച് മിണ്ടാതെ സിപിഐ രാഷ്ട്രീയ പ്രമേയം; സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സഖ്യമോ ധാരണയോ ആകാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പരാമര്‍ശമില്ലാതെ സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. 23മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള രേഖയാണ് തയ്യാറായാരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാകും അടവു നയത്തിന്റെ ലക്ഷ്യമെന്ന് പ്രമേയത്തില്‍ പറയുന്നു. 

ദേശീയതലത്തില്‍ ഒരു പൊതുവായ അടവുനയവും പ്രായോഗികമല്ല. സംസ്ഥാനങ്ങളിലെ സാഹചഹര്യങ്ങള്‍ക്ക് അനുസരിച്ച് സഖ്യങ്ങളും ധാരണകളുമാകാം.ബിജെപി ഭരണം ഫാസിസത്തിന് വഴിയൊരുക്കുന്നതാണ്. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ മതേതര ജനാധിപത്യ വേദി വേണം. 

ആര്‍എസ്എസിനും ഫാസിസത്തിനും എതിരെ വിശാല സഖ്യമോ കൂട്ടായ്മയോ ഉണ്ടാകണം. ഭരണ ഘടന ആക്രമണം നേരിടുകയാണ്. ആര്‍എസ്എസുകാര്‍ ഭരണത്തിന്റെ സുപ്രധാന പദവികള്‍ വഹിക്കുന്നുവെന്നും പ്രമേയം പറയുന്നു. 

കോണ്‍ഗ്രസ് അടക്കം പല പാര്‍ട്ടികളും രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ തീവ്രത മനസിലാക്കിയിട്ടില്ലെന്നും സിപിഐ പറയുന്നു. 

നേരത്തെ പുറത്തിറങ്ങിയ സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്നും ഇടത് ഐക്യം ശക്തിപ്പെടുത്തണം എന്നും പറഞ്ഞിരുന്നു. സിപിഐ അടക്കമുള്ള ഇടത് പാര്‍ട്ടികളുടെ നിലപാട് ഇടത് ഐക്യം കെട്ടിപ്പടുക്കതിന് വിപരീതമാണെന്നും സിപിഎം കരട് പ്രമേയത്തില്‍ വിമര്‍ശനം ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു