ദേശീയം

പശുവിന്റെ വയറ്റില്‍ 80 കിലോഗ്രാമിന്റെ പ്ലാസ്റ്റിക് മാലിന്യം; നീക്കം ചെയ്തത് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിയായ ദീപക് കുമാര്‍ തന്റെ പശുവിനെ മൃഗാശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ പശുവിനെ വയറു പരിശോധിച്ച ഡോക്റ്റര്‍ അതിലെ നിധി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 80 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആറ് വയസുകാരിയായ പശുവിന്റെ വയറ്റിലുണ്ടായിരുന്നത്. പാട്‌നയിലെ ബിഹാര്‍ വെറ്ററിനറി കോളെജില്‍വെച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മാലിന്യം നീക്കം ചെയ്തത്. 

പശുവിന്റെ വയറ്റിലെ നാല് അറകളിലായി പ്ലാസ്റ്റിക്ക് തിങ്ങി നിറഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിലെ സര്‍ജറി ആന്‍ഡ് റേഡിയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജി.ഡി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പശുവിന്റെ വയറ്റില്‍ നിന്ന് ഇത്ര അധികം മാലിന്യം നീക്കുന്നത് ആദ്യമായിട്ടാണെന്നാണ് ജി.ഡി സിങ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശുവിനെ ഡിസ്ചാര്‍ജ് ചെയ്തു.

പ്ലാസ്റ്റിക് ഉപയോഗത്തിലെ വര്‍ധനവാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ബിഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ പുറത്ത് അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ വയറ്റിലാക്കുന്നതാണ് ഇതിന് കാരണമാകുന്നത്. പശുക്കള്‍ സാധാരണ ഭക്ഷണം വിഴുങ്ങിയതിന് ശേഷം ഇതിനെ വീണ്ടും വായയിലേക്ക് കൊണ്ടുവന്ന് ചവച്ചരച്ച് വിഴുങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്ലാസ്റ്റിക് വയറ്റില്‍ അടിഞ്ഞു കൂടുന്നതോടെ പശുവിന്റെ ദഹനപ്രക്രിയ തകരാറിലാവുകയും ഇത് മരണത്തിന് കാരണമാവുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം