ദേശീയം

രാജ്യദോഹ കുറ്റം : 12 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്



 
പകൂർ :  രാജ്യദ്രോഹക്കുറ്റം ആരോപിച്ച് 12 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ജാർഖണ്ഡ് പൊലീസ് കേസെടുത്തു. ചന്ദ്രപ്പട ​ഗ്രാമത്തിലെ പോപ്പുലർ ഫ്രണ്ട്  ഓഫീസിൽ പൊലീസ്  നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ പതാകകൾ, ഫയലുകൾ, ബാനറുകൾ, സിഡികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് പാക്കൂർ ജില്ലയിലെ മുസഫിൽ പൊലീസ് കേസ് രജിസ്റ്റർചെയ്തത്. 

പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൾ ബാഹുദ്, അബ്ദുൾ ഹനൻ, ഹബിബുൾ റഹ്മാൻ, ഷമീം അക്തർ എന്നിവരടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. ആ​ഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ ഫ്രെബ്രുവരി 22 ന് നിരോധിച്ചിരുന്നു. സംഘടനയിലെ അം​ഗങ്ങൾ സിറിയയിൽ പോയിരുന്നതായും ഐഎസിനൊപ്പം പ്രവർത്തിച്ചിരുന്നതായും ജാർഖണ്ഡ് സർക്കാർ ആരോപിക്കുന്നു. 

കൂടാതെ പകൂർ ജില്ലയിലെ മുഫസിൽ പൊലീസ് കണ്ടാലറിയുന്ന 60 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ