ദേശീയം

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ ഹാജരാവുന്നത് അപമാനകരമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ ആര്‍എസ്എസിനേക്കാള്‍ പിന്തിരിപ്പന്‍ നിലപാടുകളുള്ള സംഘടനയാണ് വ്യക്തിനിയമ ബോര്‍ഡെന്ന് ഗുഹ കുറ്റപ്പെടുത്തി. 

മുത്തലാഖ് കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായത്. മുത്തലാഖിനെ അനുകൂലിക്കുന്നില്ലെന്ന നിലപാടെടുത്ത ബോര്‍ഡ് ഇതു നിയമം മൂലം നിരോധിക്കുന്നതിനെ എതിര്‍ത്തിരുന്നു.

ലിംഗനീതിയുടെ കാര്യത്തില്‍ ആര്‍എസ്എസിനേക്കാള്‍ പിന്തിരിപ്പനായ നിലപാടുകള്ള സംഘടനയാണ് അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് എന്നാണ് രാമചന്ദ്ര ഗുഹ ട്വീറ്റിലുടെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം