ദേശീയം

ഹരിയാനയില്‍ 15 കാരിയെ അതിക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു ; മുഖ്യപ്രതി 12 -ാം ക്ലാസ് വിദ്യാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

കുരുക്ഷേത്ര : ഹരിയാനയില്‍ 15 കാരിയായ ദലിത് പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തിലെ മുഖ്യപ്രതി 12 ആം ക്ലാസ്സുകാരന്‍. പെണ്‍കുട്ടിയുടെ സമീപവാസിയായ ഇയാള്‍ ഒളിവിലാണെന്നും, ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ശനിയാഴ്ച വൈകീട്ടാണ് ജിന്‍ഡ് ജില്ലയിലെ നദിക്കരയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരപീഢനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്ന് മെഡിക്കല്‍ പരിശോധനാഫലം വ്യക്തമാക്കി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 19 മുറിവുകളാണുള്ളത്. കുട്ടിയുടെ ശ്വാസകോശം തകര്‍ന്ന സ്ഥിതിയിലാണ്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ കയറി ഇരുന്നതിന്റെ സൂചനയാണെന്ന് ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ.എസ്.കെ.ധത്തര്‍വാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂടുതലാണ്. പ്രതികള്‍ കൂര്‍ത്ത വസ്തുക്കള്‍ കുട്ടിയുടെ ശരീരത്തില്‍ കയറ്റിയിരിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും