ദേശീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത്ത് ചുമതലയേറ്റു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ഓം പ്രകാശ് റാവത്ത് ചുമതലയേറ്റു. രാജ്യത്തിന്റെ 22-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് റാവത്ത്. അചല്‍ കുമാര്‍ ജ്യോതി ഇന്നലെ വിരമിച്ച ഒഴിവിലാണ് റാവത്തിന്റെ നിയമനം. 

മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് റാവത്ത്. 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റാവത്ത്, പ്രതിരോധ മന്ത്രാലയത്തില്‍ ഡയറക്ടറായും, ഘന വ്യവസായ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 ലാണ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. ഈ വര്‍ഷം ഡിസംബര്‍ വരെ റാവത്തിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി കാലാവധിയുണ്ട്. 

അശോക് ലവാസ, സുനില്‍ അറോറ

എകെ ജ്യോതി വിരമിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവുവന്ന ഒരു സ്ഥാനത്തേക്ക് മുന്‍ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ നിയമിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ വരെ ലവാസയ്ക്ക് കാലാവധിയുണ്ട്. ഇലക്ഷന്‍ കമ്മീഷനിലെ മറ്റൊരു കമ്മീഷണര്‍ സുനില്‍ അറോറയാണ്. ഡിസംബറില്‍ റാവത്ത് വിരമിക്കുമ്പോള്‍ സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും. 2021 ഏപ്രില്‍ വരെ അറോറയ്ക്ക് കാലാവധിയുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ മേല്‍നോട്ടത്തിലായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി