ദേശീയം

ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യം തുടരുമെന്ന് നിതീഷ് കുമാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ജനതാദൾ യുണൈറ്റഡ് അധ്യക്ഷനും, ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചു.  പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യം സംബന്ധിച്ച് നിതീഷ് കുമാർ നിലപാട് പ്രഖ്യാപിച്ചത്. ജെഡിയുവിന്റെ ദേശീയ സെക്രട്ടറിമാർ, സംസ്ഥാന പ്രസിഡൻറുമാർ, ബീഹാറിലെ മുതിർന്ന നേതാക്കൾ എന്നിവരാണ് ന്യൂഡൽഹിയിലെ ബീഹാർ നിവാസിൽ ചേർന്ന യോഗത്തിൽ സംബന്ധിച്ചത്. ബിജെപി സഖ്യം തുടരാനുള്ള നിതീഷിന്റെ നിർദേശം ഭൂരിഭാഗം നേതാക്കളും അനുകൂലിച്ചു. 

സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ 17 മുതൽ 18 സീറ്റുകൾ വേണമെന്ന ആവശ്യം ബി.ജെ.പിയോട് ഉന്നയിക്കാനാണ് പാർട്ടി തീരുമാനം. 17 സീറ്റുകൾ ലഭിച്ചാലും ജെഡിയു തൃപ്തരാകും. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിൽ മൽസരിക്കാനാണ് ആലോചനയെന്ന് മുതിർന്ന പാർട്ടി നേതാവ് സൂചിപ്പിച്ചു. ശേഷിക്കുന്ന ആറു സീറ്റുകൾ, സഖ്യകക്ഷികളായ എൽജെപി, ആർഎൽഎസ്പി എന്നിവയ്ക്ക് നൽകും. 

സീറ്റ് ചർച്ചകൾക്കായി പാർട്ടി നേതാവ് നിതീഷ് കുമാറിനെ യോഗം ചുമതലപ്പെടുത്തി. ഇക്കാര്യം ചർച്ച ചെയ്യാനായി നിതീഷ് കുമാർ ഈ മാസം 12 ന് ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്