ദേശീയം

 കൈയ്യിലുള്ളത് തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല; തെളിയിക്കാന്‍ യുവതിയെ വെടിവെച്ച് കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്റെ പക്കലുള്ള ആയുധം തോക്കാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്നതിനാല്‍ തെളിയിക്കാനായി യുവാവ് യുവതിയെ വെടിവച്ച് കൊന്നു. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി യുവതിയുടെ വയറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡല്‍ഹിയിലെ തിമര്‍പൂര്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ സണ്ണി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

താന്‍ മദ്യലഹരിയിലാണ് യുവതിയെ സന്ദര്‍ശിച്ചതെന്നു യുവാവ് ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. നിഷ്തി എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. തന്റെ കൈയ്യിലുള്ള ആയുധം തോക്കാണെന്ന് യുവതിയെ വിശ്വസിപ്പിക്കാനാണ് സണ്ണി അവര്‍ക്കുനേരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശാരീരിക അസ്വസ്തതകള്‍ ചൂണ്ടികാട്ടി മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്കിടയില്‍ യുവതിയുടെ വയറില്‍ മുറിവ് കണ്ടതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി