ദേശീയം

'മക്കളെക്കൊണ്ട് സഹോദരിക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല'; ഭിന്നശേഷിക്കാരായ ഇരട്ട കുട്ടികളെ അമ്മാവന്‍ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; സഹോദരിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരുടെ ഭിന്നശേഷിക്കാരായ ഇരട്ട കുട്ടികളെ സഹോദരന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 12 വയസുകാരായ വിഷ്ണു വര്‍ധന്‍ റെഡ്ഡിയും സ്രുജനയുമാണ് അമ്മാനന്റെ ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞത്. രണ്ടു പേര്‍ക്കും സംസാരിക്കാനും സാധിക്കില്ല. സഹോദരിക്ക് ഇവരെക്കൊണ്ട് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കൊല നടത്തിയതെന്നാണ് ഇയാള്‍ പറയുന്നത്. 

സംഭവത്തില്‍ നാല്‍ഗോണ്ട് മിര്‍യാല്‍ഗുഡ് സ്വദേശിയായ മല്ലികാര്‍ജ്ജുന്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരി ലക്ഷ്മിയുടെ മക്കളാണ് ഇരുവരും. നീന്തല്‍ പഠിപ്പിക്കാം എന്ന് പറഞ്ഞാണ് രണ്ട് കുട്ടികളേയും ഇയാള്‍ തന്റെ വാട്ക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവിടെ വെച്ച് കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം മൃതശരീരങ്ങള്‍ മറവു ചെയ്യാനായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുകയായിരുന്നു.

ഇയാള്‍ താമസിക്കുന്ന വാടക വീടിന്റെ ഉടമ സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്. മല്ലികാര്‍ജുനയ്‌ക്കൊപ്പം ഇയാളുടെ സഹായി വെങ്കട്‌റാമി റെഡ്ഡിയും അറസ്റ്റിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു