ദേശീയം

പശുപരിപാലനം നടത്തിയ മുസ്ലീം സ്ത്രീക്ക് ബന്ധുക്കളുടെ വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭോപ്പാലില്‍ പശു പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരിക്കു നരെ ആക്രമണം. മധ്യപ്രദേശിലെ ദേശീയ പശുപരിപാലന കേന്ദ്രമായ രാഷ്ട്രീയ ഗോ രക്ഷാവാഹിനിയുടെ അധ്യക്ഷയായ മെഹറുന്നിസ ഖാനെതിരെയാണ് ആക്രമണമുണ്ടായത്. തനിക്കു നേരെ ആസിഡ് ആക്രമണം പോലും നടന്നേക്കാമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടി ഇവര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി.

മുസ്ലിം സ്ത്രീയായ താന്‍ പശു സംരക്ഷണ കേന്ദ്രം നടത്തുന്നതിന്റെ പേരിലാണ് തന്റെ ബന്ധുക്കള്‍ അടക്കമുള്ള ഒരു സംഘം തന്നെ ആക്രമിച്ചതെന്ന് അവര്‍ പറയുന്നു. തനിക്കെതിരെ വധഭീഷണിയും ആസിഡ് ആക്രമണ ഭീഷണിയുമുണ്ട്. പശുപരിപാലന കേന്ദ്രം നടത്തുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ച് തന്റെ മാതാപിതാക്കളും മകളും അടക്കമുള്ളവര്‍ തനിക്കെതിരാണെന്നും അവര്‍ പറയുന്നു.

നീമുച്ച് എന്ന സ്ഥലത്താണ് മെഹറുന്നിസ ഖാന്റെ നേതൃത്വത്തില്‍ പശുപരിപാലന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്കെതിരെ നിരന്തരമായി ഭീഷണികളുണ്ടായിരുന്നു. പശുപരിപാലനത്തില്‍ ഏര്‍പ്പെടുന്നതും മുത്തലാക്കിനെതിരെ സംസാരിക്കുന്നതുമാണ് ആക്രമണത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാലു മാസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം