ദേശീയം

പൊതുജനത്തിന്റെ നടുവൊടിയുന്നു; പാചകവാതക വില കുത്തനെ കൂട്ടിയത് ഇരുട്ടടി; വിലകൂടുന്നത് ആറാം തവണ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റവും പാചകവാതക വര്‍ധനയും ജനജീവിതം ദുസ്സഹമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും സബ്‌സിഡി സിലിണ്ടറിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോഗ്രാം തൂക്കമുളള സിലിണ്ടറിന്റെ വില 505.34 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു. നികുതിയില്‍ വന്ന മാറ്റമാണ് വിലയില്‍ പ്രതിഫലിച്ചത്. 

തുടര്‍ച്ചയായി ആറാം മാസമാണ് സബ്‌സിഡിയുളള പാചകവാതക വില വര്‍ധിക്കുന്നത്. ജൂണ്‍ മുതല്‍ ഇതുവരെ 14 രൂപ 13 പൈസയുടെ വര്‍ധനയാണ് പാചകവാതക വിലയില്‍ ഉണ്ടായിരിക്കുന്നത്. 

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയും കൂടി. 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 880 രൂപയായി. 

രാജ്യാന്തര വിപണിയില്‍ പാചകവാതക വില വര്‍ധിക്കുന്നതിന് ആനുപാതികമായി ഉയര്‍ന്ന സബ്‌സിഡി നല്‍കുന്ന രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പാചകവാതകത്തിന്റെ വിലയുടെ ഒരു ഭാഗമാണ് സബ്‌സിഡിയായി സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. എന്നാല്‍ നികുതി ചുമത്തുന്നത് വിപണി വിലയുടെ അടിസ്ഥാനത്തിലാണ്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍